Wednesday, November 7, 2012

കല്ലാണ രാമന്‍



കല്ലാണ രാമന്‍


നമ്മുക്ക് അദ്ദേഹത്തെ രാമന്‍ എന്നു വിളിക്കാം. അദ്ദേഹം വിവാഹപ്രായമായപ്പോള്‍ വീട്ടുകാരോട് നിര്‍ബന്ധിച്ച് വിവാഹം കഴിച്ചു. അവരുടെ ദാമ്പത്യ വല്ലരിയില്‍ രണ്ടു കുട്ടികള്‍. ഒരു ആണും ഒരു പെണ്ണും. കാലം കടന്നുപോയി.. ആര്‍ക്കാണ് ഒരു ചെയ്ഞ്ച് ഇഷ്ടമില്ലാത്തത്. അത് രാമനും ആഗ്രഹിച്ചു. ഒടുവില്‍ അത് സംബന്ധിച്ചു. രാമന്‍ രണ്ടാമതും കെട്ടി.. പക്ഷേ ഇത് നിയമപരമല്ലാത്തതാണ്. രാമന്‍ വിളിച്ചു.. അവള്‍ കൂടെ പോരുന്നു. അന്ന് അങ്ങനെയാണ്.. കാരണം കുടുംബത്ത് പണമില്ലാതെ വന്നാല്‍ ഏതു പെണ്ണും അക്രമം കാണിക്കും. ഇവിടെയും അത് സംഭവിച്ചു. അവള്‍ക്ക് രാമന്‍ കെട്ടിയതായാലും, കുട്ടിയുള്ളതായാലും പ്രശ്‌നമില്ല. രാമേട്ടന്‍ തന്നെ വേണം. അങ്ങനെ ആ വകയിലും കിട്ടി കുട്ടി ഒന്ന്. കാലചക്രം പിന്നെയും ഉരുണ്ടു.. രാമന്റെ ഇളയ സഹോദരനും വിവാഹിതനായി. അയാള്‍ ലൗകീക ജീവിതത്തില്‍ വിരക്തനായിരുന്നതിനാല്‍ രണ്ടാം കൊല്ലം ഭാര്യയെ ഉപേക്ഷിച്ചുപോയി ആ കശ്മലന്‍. പാവപ്പെട്ട പെണ്‍കുട്ടി ഒറ്റയ്ക്ക് എങ്ങനെയാ ജീവിക്കുന്നതെന്നുമാത്രം കരുതി രാമന്‍ തന്റെ സഹവാസം അനുന്റെ ഭാര്യയോടൊപ്പമാക്കി. നോക്കണേ കാലം പോകുന്നു പോക്കേ.. ഇവിടെ ഞാന്‍ ഒന്നു കെട്ടാന്‍ നാടായ നാടെല്ലാം പെണ്ണുകണ്ടു നടക്കുമ്പോള്‍ ഒരുത്തന്‍ ഒരു ചെലവും ഇല്ലാതെ മൂന്ന് കെട്ടിയവളെയും കുട്ടികളെ ഉണ്ടാക്കി രാജ്യത്തിന് മുതല്‍കൂട്ടാക്കുന്നു.
കാലം പിന്നെയും രണ്ടു മൂന്നു കൊല്ലം കഴിഞ്ഞപ്പോള്‍ രാമന്റെ സഹോദരന്‍ (ഭാര്യയെ ഉപേക്ഷിച്ചവന്‍) തിരിച്ചെത്തി. അയാള്‍ ലൗകീക ജീവിതത്തില്‍ ആകൃഷ്ടനായി രണ്ടും കല്പിച്ച് തന്റെ ഭാര്യയെ വിളിച്ചു. അവള്‍ ഭാരതസ്ത്രീ ആയതിനാല്‍ തന്നെ താലി കെട്ടിയവന്റെ ഒപ്പം പോയി. എന്തു ചെയ്യാം.. രാമന്‍ ഒറ്റയ്ക്കായി. എല്ലാം നഷ്ടപ്പെട്ടു.. പതിരെ ഒന്നാം ഭാര്യയുടെ അടുത്തെത്തി. മക്കള്‍ ചവിട്ടിപുറത്താക്കി... രണ്ടാം ഭാര്യയുടെ അടുത്തെത്തി. അവിടെയും തഥൈവ.
ഒടുവില്‍ രാമന്‍ കുടുബവീടിന്റെ ചാവടിയില്‍ പഴയകാല മധുരസ്വപ്നങ്ങള്‍ കണ്ട് അയവിറക്കുന്നു..

Wednesday, October 24, 2012

ഇലഞ്ഞിമേല്‍ വള്ളിക്കാവ് ക്ഷേത്രത്തിലെ കാഴ്ചകള്‍

ഇലഞ്ഞിമേല്‍ വള്ളിക്കാവ് ക്ഷേത്രത്തിലെ കാഴ്ചകള്‍



Wednesday, August 22, 2012

ആലപ്പുഴയുടെ ഉള്‍ക്കാഴ്ച

യാത്രകള്‍ എന്നും രസം പകരുന്നതാണ്. എന്നാല്‍ യാതൊരു ബ്ലോക്കുമില്ലാത്ത യാത്ര.. അതാണ് ആലപ്പുഴ ജലയാത്രകള്‍... വീണ്ടും ആലപ്പുഴയിലെ ദ്വീപുകളിലേക്ക് യാത്രകള്‍...
ഈ യാത്ര മാറ്റിവയ്ക്കാന്‍ ഞങ്ങള്‍ക്ക് ആവുമായിരുന്നില്ല. ഗിരീഷ് മക്രേരിയുടെ നിര്‍ബന്ധം ഞങ്ങളെ കൂടുതല്‍ നിര്‍ബന്ധിതമാക്കി. ""പിന്നീടാക്കിയാല്‍ ഒരിക്കലും നടക്കില്ല'' എന്ന് ഗിരീഷുചേട്ടന്‍ പറഞ്ഞത് ഒരു തരത്തില്‍ അറം പറ്റിയതായിപ്പോയി എന്ന് യാത്രകഴിഞ്ഞുള്ള ദിവസം ഞങ്ങളെ ഓര്‍മ്മിപ്പിച്ചു.


രാവിലെ 6 മണിക്ക് യാത്ര പുറപ്പെടണം, ഞാനും റെജിയും അനീഷും ഗിരീഷുചേട്ടനും ഇതായിരുന്നു ഞങ്ങളുടെ യാത്രാസംഘം.
പിറ്റേന്ന് കൃത്യസമയത്ത് തന്നെ യാത്ര തുടങ്ങാന്‍ പറ്റി. നേരം വെളുക്കുന്നതേയുള്ളു. ഞങ്ങളുടെ കപ്പിത്താന്‍ ഷാജി ചേട്ടന്‍ ഞങ്ങളുമായി കൂടുതല്‍ സഹകരിക്കാന്‍ തയ്യാറായി. ബോട്ട് ജെട്ടിയില്‍ നിന്് പുന്നമടയിലേക്ക് ഇറങ്ങി... ഞങ്ങളെ കണികണ്ടുണരുന്ന തീരവാസികള്‍.... അവര്‍ മനസില്‍ പറയുന്നുണ്ടാവും ഇന്നതെ കണി പോയി എന്ന്..
കായല്‍ തീരങ്ങളില്‍ ചെറിയ വീടുകള്‍ പേലും ഇന്ന് റിസോര്‍ട്ടുകള്‍